Skip to main content

ഗന്ധർവനെ പ്രണയിച്ച തടാകം



പച്ചവളകാടിന്‍റെ ഒത്തനടുക്ക് തെളിഞ്ഞു തെളിഞ്ഞു ആകാശം കണ്ടു മടുത്ത ഒരു ജലാശയമുണ്ടായിരുന്നു. കലർപ്പില്ലാത്ത അടിത്തട്ട് കാണിച്ചു മനുഷ്യരെ അത്ഭുതപ്പെടുത്തുന്ന ഒരു തടാകം. ഒരു പൂർണചന്ദ്രനുധിച്ച രാത്രിയിൽ ഒരു ഗന്ധർവൻ കരയിലേക്കിറങ്ങി വന്നു.


ശരീരം ഒരു വെള്ളാരം കല്ലുപോലെ തിളങ്ങി.
ഗന്ധർവൻ കരയുടെ അടുത്തിരുന്നു.
തടാകത്തിലേക്ക് നോക്കിയിരുന്നു.
തടാകം തിരിച്ചും.

ഗന്ധർവൻ കരയിലിരുന്നു പാട്ടുകൾ ഓരോന്നായി പാടിക്കൊണ്ടിരുന്നു. തടാകം ഓരോ തവണയും പുളകം കൊണ്ടു. ഓരോ തവണയും ഇളകി മറിഞ്ഞു.

ഒരിക്കലെങ്കിലും ഗന്ധർവനെ ഒന്ന് തൊടാൻ കഴിഞ്ഞിരുന്നെങ്കിൽ. പച്ചവള കാടുകൾ തടാകത്തിന്‍റെ ആലോചനകൾ അറിഞ്ഞു ഒരു നൂറ് ഇലകൾ കൊഴിച്ചു കൊടുത്തു. ചതുപ്പിലെ ചളികുത്തി തടാകം ഇലകളുമായി ചേർത്തു. അടിത്തട്ടിലെ മണ്ണ് ജലവുമായി ചേർന്നുകുഴഞ്ഞു. തെളിഞ്ഞ നീര് കലങ്ങി. അതിലൊരു പുരുഷ ശരീരം തെളിഞ്ഞു. കാറ്റ് വള്ളികളിൽ ഊതി ഉണ്ടാക്കിയ മുടികളായിരുന്നു അവന്.

നിലാവ് വീണ തൊലിപ്പുറത്ത് കലങ്ങിയ വെള്ളമൊഴിഞ്ഞു. ജലനിരപ്പിന്‍റെ തൊട്ടു താഴെ തടാകത്തിന്‍റെ ഹൃദയം മടിച്ചു. മിടിപ്പിന്‍റെ തോത് കുറഞ്ഞു. ആ മിടിപ്പ് പിന്നെ ഭിംബത്തിന്‍റെതായി. അവൻ കണ്ണുകൾ തുറന്നു. അവനു തടാകത്തിന്‍റെ കണ്ണുകളായിരുന്നു. ആഴമില്ലാത്ത തെളിഞ്ഞ കണ്ണുകൾ.
കരപ്പരപ്പിന്‍റെ അടുത്തേക്ക് അവൻ നടന്നു. ഗന്ധർവനെ പിന്നിൽ നിന്നൊന്ന് തൊട്ടു. പച്ചവളക്കാട് അടിമുടി ഇളകി. ഗന്ധർവൻ തിരിഞ്ഞൊന്ന് നോക്കിയപ്പോഴേക്കും അവൻ ചുണ്ടുകളിൽ ഉമ്മവച്ചു. ഉമ്മകൾ വച്ചൊരുവിനാഴിക കഴിഞ്ഞിട്ടും അവർ പരസ്പ്പരം ചേർന്ന് തന്നെയിരുന്നു. കാട്ടുകൊഴികൾ എല്ലാം കണ്ടു തലകൾ ആട്ടി തിരിഞ്ഞു നടന്നു.

കയ്യും മെയ്യും ഒരുപോലെ അലിഞ്ഞു.
കണ്ണും ചുണ്ടും ഒരുപോലെ അലിഞ്ഞു.
പച്ചവള കാടിന്‍റെ നടുക്ക് രണ്ട് അദ്ഭുത ജീവികൾ രമിച്ചു .
ചിരിച്ചു.

സൂര്യനുദിക്കാൻ ഒരു 8 നാഴിക ബാക്കിയുള്ളപ്പോൾ പച്ചവളക്കാടുകൾ വീണ്ടും ഇളകി. ഇത്തവണയും അവരുമ്മ വച്ചു.
ഗന്ധർവൻ ക്ഷീണിച്ച കണ്ണുകൾ അടച്ചു.
ഉറങ്ങി.

കണ്ണുകൾ തുറന്ന് നോക്കിയപ്പോഴേക്കും തടാകം തെളിഞ്ഞിരുന്നു. പച്ചിലകൾ തിരിച്ചു പച്ചവള കാട്ടിലേക്ക് പറന്ന് കേറിയിരുന്നു. കാറ്റൂതി ഉണ്ടാക്കിയ മുടികൾ വള്ളിപടർപ്പിലേക്കു തിരികെപ്പോയിരുന്നു.
രാത്രികണ്ട തടാക കണ്ണുള്ളവനെ ഗന്ധർവൻ ഒരുപാട് തിരഞ്ഞു. തിരികെ തടാകത്തിന്‍റെ അരിക്കലെത്തിയപ്പോൾ ജലപ്പരപ്പിന് അടിയിൽ മിടിക്കുന്ന ഹൃദയത്തെ കണ്ടു. തെളിഞ്ഞ തടാകത്തിന്‍റെ അഴമില്ലാത്ത ആഴങ്ങളിൽ രണ്ടു കണ്ണുകൾ കണ്ടു!

Comments

Popular posts from this blog

The last fight

അവസാനമായി വീണ്ടും ഉളുപ്പില്ലാതെ ഞങ്ങൾ വഴക്കിട്ടു പിരിഞ്ഞു. തീർപ്പ് പറയാതെ, ഉപചാരം പറഞ്ഞൊഴിയാതെ, തിരിഞ്ഞു നോട്ടവും, കണ്ണ് നിറയ്ക്കും വരെ ബസിൽ നിന്ന് നോക്കി നിക്കാതെയുമുള്ള യാത്ര അയപ്പ്. അഞ്ചു വർഷത്തെ പ്രണയം. വഴക്കിട്ടും, പരിഭവിച്ചും, തമ്മിൽ കാണാനുള്ള നീളൻ യാത്രകൾ നിരന്തരം ചെയ്തും ഉണ്ടാക്കിയെടുത്ത പ്രണയം. ഇത്രയധികം ഞാൻ ഒരു കാമുകന് വേണ്ടി യാത്ര ചെയ്തിട്ടില്ല. അവനും അങ്ങനെ തന്നെയാണെന്ന് വേണം പറയാൻ. അപരിചിതമായ പല ബസ്സ് റൂട്ടുകളും ഒരു പക്ഷെ പഠിച്ചെടുത്തു.  കോഴിക്കോട് നിന്ന് പാലക്കാട് ബസ്സ് കേറി അര്യമ്പാവ് ഇറങ്ങി കരിമ്പുഴ വഴി ശ്രീകൃഷ്ണപുരം. ബാപ്പുജി പാർക്ക് കഴിഞ്ഞുള്ള അടുത്ത സ്റ്റോപ്പ്. അവിടെയാണ് ഇറങ്ങേണ്ടത്.  അങ്കമാലി റയിൽവേ സ്റ്റേഷൻ ഇറങ്ങി നേരെ മുന്നിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നിന്ന് കൊരട്ടി ബസ്സ് കേറി ചിറങ്ങര എത്തും മുൻപേ ഇറങ്ങണം. അപ്പോളോ ആശപത്രി കഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ്. ആശുപത്രി വലുതാണ്. ('You won't miss it.') മൈസൂരിൽ ഇറങ്ങി ഒരു uber വിളിച്ചാൽ മതി. കമ്പനിയുടെ ഫസ്റ്റ് ഗേറ്റിൽ നിറുത്തി തരും.  തമ്പുരാൻ മുക്കിൽ ഇറങ്ങി കമ്പനിക്ക് അടുത്തുള്ള വഴിയിലൂടെ ഉള്ളോട്ട് ഒന്ന് നടന്നാൽ

ഒരു ഗ്രൈന്ഡർ ഡേറ്റ്

  ഇന്നലെ ഞാൻ ഒരാളെ ഗ്രൈന്ഡറിൽ പരിചയപ്പെട്ടു. ഞാൻ കാണുന്ന സിനിമകൾ ഒക്കെയും അയാൾ കണ്ടതാണെന്നു പറഞ്ഞപ്പോൾ തന്നെ എനിക്ക് അയാളെ ഇഷ്ട്ടമായതാണ്. പുസ്തകങ്ങൾ പലതും വായിക്കാറുണ്ടെന്നും. മാധവിക്കുട്ടിയെ ഇപ്പോഴും മലയാളികൾക്ക് മനസ്സിലായിട്ടില്ലെന്നും. അതുകൊണ്ടാണ് അവരെക്കുറിച്ചു സിനിമകൾ എടുത്തതെന്നും പറഞ്ഞപ്പോൾ, ഞാൻ മൂളികേട്ടു.  അംഗീകരിച്ചു. ജെ.കെ റൗളിങിന്റെത് ട്രാൻസ് എക്സ്ക്ലൂസീവ് ഫെമിനിസം ആണെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ അത് ഗൂഗിൾ ചെയ്തു നോക്കി. എനിക്കറിയാത്തത് അയാൾക്കറിയുമല്ലോ എന്നാലോചിച്ചു. അയാളുടെ ബുദ്ധിയുടെ എല്ലാ മാനങ്ങളോടും എനിക്ക് അടങ്ങാനാവാത്ത അസൂയ തോന്നി. മങ്ങി പോവാത്ത മൂർച്ചയുള്ള അയാളുടെ മലയാള വാക്കുകളിൽ പലതും ഞാൻ കേട്ടിട്ടില്ല. ഇംഗ്ലീഷിലെ അയാളുടെ വാക്കുകൾ അതിലും കട്ടിയുള്ളതായിരുന്നു. അയാൾ അതൊക്കെയും എന്റെ അടുത്തിരുന്നു പറയണമെന്ന് എനിക്ക് തോന്നി. സിൽവിയ പ്ലാത്തിന്റെ വരികൾ സെക്സിന് ശേഷം വായിച്ചു കേൾപ്പിക്കാമെന്ന് പലപ്പോഴുമായി അയാൾ സത്യം ചെയ്തു. വീട്ടിലേക്കുള്ള വഴി ഞാൻ പല തവണ പറഞ്ഞു കൊടുത്തിട്ടും വരാൻ ഒക്കില്ലെന്ന മുടന്തുന്യായത്തിന്റെ ഒടുവിൽ ഞാൻ അയാളെ നേരിട്ടു വിളിച്ചു. കാണാനുള്ള കൊതികൊണ്ടും, അ

THE ARROW [Love. Pride. Truth.] - Gay Acrobats Create Stunning Visual Art

'The Arrow' is a striking visual representation of a simple story - two male artists who fell in love. From the first time our eyes met, the first embrace, to creating a bond and love that is unbreakable. The video shows two talented men who transform their personal story into an exciting performance to send a powerful message. That we are proud of who we are, the love that we share, and that all love is equal.