Skip to main content

Posts

Showing posts from April, 2021

നിൻ്റെ മരിപ്പിൻ്റെ അന്ന്

  നിൻ്റെ മരിപ്പിന്റെ അന്നാവും ഞാൻ ആദ്യമായി നിൻ്റെ വീട്ടിലേക്ക് വരുന്നത്.  നീ പറഞ്ഞതുപോലെ തന്നെയുള്ള വീടിൻ്റെ മുന്നിലൊരു ടാർപോളിൻ വിരിച്ചു കാണും. കയറി വരുമ്പോൾ തന്നെ ആളുകൾ എന്നെ നോക്കി നിൽക്കും. ആരെന്ന് ഒരുപാട് നോട്ടങ്ങൾ ചുറ്റും വീഴും.  ഉത്തരങ്ങൾ ഒന്നും പറയാതെ നിന്നെ കിടത്തിയ ഇടനാഴികയിൽ ഞാൻ കയറിച്ചെല്ലും.  എന്നെ കാണുമ്പോൾ ഒരിക്കൽ കൂടി ശക്തിയെടുത്തു പെണ്ണുങ്ങൾ ഉറക്കെ കരയും. നീ മരിക്കുമ്പോൾ അവശേഷിക്കുന്ന ഒടുവിലത്തെ സാക്ഷി ഞാൻ മാത്രമാവുമെന്ന് ഞാനോർക്കും. കരച്ചിലിൻ്റെ കൂടെ ഞാനും ചേരും. എത്ര തന്നെ ഞാൻ നിലവിളിച്ചു കരഞ്ഞാലും ഇത്ര കരയുന്നത് എന്തിനെന്ന് ആളുകൾ കുശുകുശുക്കും. സുഹൃത്ത് ആയിരുന്നു, സീനിയർ ആയിരുന്നു, കൂടെ ജോലി ചെയ്യുന്ന ആളായിരുന്നു എന്നൊക്കെ പലരും അവകാശപ്പെടും.  ഞാൻ ഇയാളെ പ്രണയിച്ചിരുന്നെന്നു ഉറക്കെ പറയുമ്പോൾ നിരത്താൻ തെളിവുകൾ ഒന്നുമില്ലാതെ ഞാൻ പരിഭ്രാന്തിപ്പെടും. എൻ്റെ മകൻ അത്രക്കാരൻ അല്ലെന്ന് നിൻ്റെ അമ്മയും, വീട് മാറിയതാണെന്നു അച്ഛനും തുറന്നു വാദിക്കും.  ഇത്തരക്കാരെ കൊണ്ടു നടക്കാൻ ആവാത്ത അവസ്ഥയാണെന്ന് മരണാനന്തര ചടങ്ങുകൾ നോക്കുന്ന കാരണവർ ഇറക്കെ അഭിപ്രായപ്പെടും. ഇറങ്ങി ഒന്നു പോയിത്തരു