Skip to main content

നാസിം മഹമൂദിന്റെ മരണം ഉന്നയിക്കുന്ന ചോദ്യങ്ങൾ

Unknown to you they will be listening as you echo "amen" and that will soon silence their prayers. Their prayers to God for understanding and acceptance and for your love but your hatred and fear and ignorance of the word gay, will silence those prayers. So, before you echo "amen" in your home and place of worship. Think. Think and remember a child is listening. 
Prayers For Bobby - Marry Griffith

   Dr. നാസിം മഹ്മൂദ്, സുഹൃത്തുക്കളുടെ നാസ്, 2003-ൽ ബെർമിങ്ങാം സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുതമെടുക്കുന്നത്. പിന്നീടു ക്വീൻസ് എലിസബെത്ത്, സെല്ലി ഓക്ക് തുടങ്ങിയ ആശുപത്രികളിലായി ജെനറൽ മെഡിസിൻ, സർജറി എന്നിവയിൽ ബിരുതാനന്ത-ബിരുതം. തുടർന്ന് 2004-ൽ ലണ്ടനിലെ പ്രശസ്ഥ പല ആശുപത്രികളിലും പ്രവർത്തിച്ചു. 2009-ൽ  Dr. അനിത കപൂറിനോപ്പം ചേർന്ന് 'ഫേസ് ക്ലിനിക്ക് ലണ്ടൻ' എന്ന  കോസ്മെറ്റിക്ക് സർജറി ക്ലിനിക്‌ സ്ഥാപിച്ചു.  ലണ്ടനിലെ തന്നെ സോഫോ, ഹാർലേ ക്ലിനിക്കുകൾക്കു പുറമേ ആയിരുന്നു ഇതു. മൂന്നു ക്ലിനിക്കുകളിലും ജനറൽ പ്രാക്റ്റീഷ്ണറായിരുന്നു നാസ്.

   ഏറെ വൈകാതെ തന്നെ ഫേസ് ക്ലിനിക്ക് ലണ്ടൻ, രോഗ പരിചരണത്തിലും, രോഗികൾക്ക് ലഭിക്കുന്ന മാനസിക പരിഗണനയിലും പേരെടുത്തു. നാസിന്റെ സൗഹൃദപരമായ പെരുമാറ്റത്തെക്കുറിച്ചും, പരിച്ചരണത്തെ കുറിച്ചും FCL -ന്റെ വെബ്‌ സൈറ്റ് ടെസ്റ്റിമോണിയലുകൾ തന്നെ ഇതിനു തെളിവാണ്. ഇത്രയേറെ പേരും, ജീവിതത്തിലെ ഉയരങ്ങളെ കീഴടക്കുകയും ചെയ്ത ഒരു ഊർജസ്വലനായ യുവാവ്‌ കഴിഞ്ഞ വർഷം ഒരു ജൂലൈ സായാഹ്നത്തിൽ എന്തിനു ആത്മാഹൂതി ചെയ്തു? അയാളെ മരണത്തിലേക്ക് നയിച്ച പ്രശ്നം എന്തായിരുന്നിരിക്കണം?



   ലണ്ടണിലെ, വെസ്റ്റ് ഹാംപ്സ്റ്റഡിലെ 700,000 യുറോ (51 മില്യണ്‍ ഇന്ത്യൻ രൂപ) വിലമതികുന്ന തന്റെ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്നും നഗ്നനായി ചാടി ആത്മഹൂതി ചെയ്യുബോൾ നാസിം, എന്ന 34-കാരൻ ഡോക്ടർ, എന്തായിരിക്കും ചിന്തിച്ചു കാണുക? നാസിം മഹ്മൂദിന്റെ ചലനമറ്റ ശരീരം ചോരയിൽ കുതിർന്ന്  ഏകദേശം  നാലു മണിക്കൂർ വഴിയോരത്ത് കിടന്നു. വർഷങ്ങൾ കൊണ്ട് കണ്ടിരുന്ന - പടുത്തുയർത്ത സ്വപ്‌നങ്ങൾ ഒരു നിമിഷ നേരത്തേക്കെങ്കിലും വിലയില്ലാത്ത പാഴ് കഥകളായി അയാള്ക്ക് തോന്നിയിരിക്കാം. അല്ലായിരുന്നെങ്കിൽ അയാൾ അങ്ങിനെ ചെയ്യുമായിരുന്നില്ല.


പ്രണയം 

   നമ്മുടെ ചോദ്യങ്ങൾക്ക് പറയാനുള്ളത് 13-ന്നു വർഷത്തെ പ്രണയ കഥയെക്കുറിച്ചാണ്. ബെർമിങ്ങാം സർവകലാശാലയിലെ പഠനം നസിമിനെ തന്റെ യാഥാസ്ഥിക ഏഷ്യൻ-മുസ്ലിം കുടുംബത്തിൽ നിന്ന് അകലാൻ കാരണമായി. 13-ന്ന് വർഷങ്ങൾക്കു മുൻപ് ഒരു റസ്റ്റോറന്റിൽ വച്ചാണ് നാസ് മാത്യു ഓഗ്സ്റ്റണിനെ പരിചയപ്പെടുന്നത്. ആദ്യ കാഴ്ചയിൽ തന്നെ മാത്യു തന്റെ പ്രിയതമനെ തിരിച്ചറിയുകയായിരുന്നു. ഒരു വെബ്‌ സൈറ്റ് ഡിസൈനറയ മാത്യുവും നാസും പിന്നീടു മരണം വരെ ഒരുമിക്കാൻ തീരുമാനിക്കുകയായിരുന്നു. നാസിന്റെ മരണശേഷം ഏപ്രിലിൽ Gaydio-ക്ക് (സ്വവർഗ പ്രേമികൾക്കയുള്ള ഒരു റേഡിയോ ചാനൽ) നൽകിയ ഇന്റർവ്യൂവിൽ മാത്യു പറയുന്നു 'കുടുംബാംഗങ്ങൾ സംശയിക്കരുതെന്നു കരുതിയാണ് ഞങ്ങൾ രണ്ടു മുറികളുള്ള ഫ്ലാറ്റ് എടുത്തത്‌. ആരും കാണരുതെന്നു കരുതി പുറത്തു ഞങ്ങൾ സുഹൃത്തുക്കളെ പോലെ അഭിനയിച്ചു.' ബെർമിങ്ങാം സർവകലാശാലക്കടുത്തു മാത്യു താമസിച്ചിരുന്ന കാലത്ത്, രാത്രിവരെ തന്റെ കൂടെ തങ്ങി വീട്ടിലേക്ക്‌ തിരിച്ചു പോകുന്ന നാസിനെ മാത്യു ഇടറുന്ന ശബ്ദത്തോടെ ഓർക്കുന്നു. Gaydio  റേഡിയോ ജോക്കി  ക്രിസിനും എമ്മയ്ക്കും മാത്യു നല്കിയ വികാര നിർഭരമായ ഇന്റർവ്യൂ എവിടെ കേൾക്കാം.


   മാത്യുവിന്റെ മാതാപിതാക്കൾ അയാളുടെ ലൈഗീക ചായ്‌വ് (Sexual Orientation) എളുപ്പം സ്വീകരിക്കാനായി. എന്നാൽ യാഥാസ്ഥിക ഏഷ്യൻ-മുസ്ലിം കുടുംബത്തിനു തങ്ങളുടെ സ്വവർഗ അനുരാഗിയായ മകൻ ഒരു തീരാ  കളങ്കമായാണ്‌ തോന്നിയത്. 2014-ൽ  ഈദ്‌ ദിവസം തന്റെ  13-ന്നു വർഷത്തെ പ്രണയവും, മാത്യുവിനെയും നാസ് ഉമ്മയ്ക്ക് പരിചയപ്പെടുത്തി. ഉമ്മയോട് ആദ്യമായി തന്റെ ലൈഗീക ചായ്‌വ് വിങ്ങിപ്പൊട്ടിക്കൊണ്ട് നാസ് വെളിപ്പെടുത്തി. എന്തിനാണ് കരയുന്നതെന്ന് ഉമ്മയുടെ ചോദ്യത്തിന് "I don't know why! I am a good person, I want to do good things, why anyone don't accept me as who I am" എന്ന് നാസ് കരഞ്ഞുകൊണ്ട്‌ പറയുന്നു. 'നീ ഒരു സ്വർഗ്ഗ പ്രേമി ആയതു കൊണ്ടാവാം ഇങ്ങനെ തോനുന്നത്!' എന്നായിരുന്നു ഉമ്മയുടെ പ്രതികരണം. തങ്ങളുടെ ബന്ധത്തെ കുറിച്ച് പറഞ്ഞ നസിനോട് ഒരു നല്ല മാനസികരോഗ വിദക്തനെ കണ്ടു 'ഈ രോഗത്തിന്' ഒരു 'ചികിത്സ' കാണാനായിരുന്നു ഉമ്മയുടെ ഉപദേശം. തന്റെ ഉറ്റ സുഹൃത്തിന്റെ വിയോഗത്തിന്റെ വിഷമത്തിലായിരുന്ന നാസിനെ മാതാപിതാക്കളുമായുള്ള ആ കൂടികാഴ്ച്ച ഏറെ ഉലച്ചിരിക്കണം.

  മാതാപിതാക്കളുടെ ഈ പ്രതികരണമാവാം നാസിനെ ഒരു പ്രത്യേക മാനസികാവസ്തയിലേക്കും പിന്നീട്  അത്മഹൂതിയിലേക്ക് നയിച്ചത്. ഇത്തരം മാനസികാവസ്ഥയെ അന്തര്‍ഗത സ്വവര്‍ഗഭീതി (Internalized homophobia) എന്ന് പറയും. ഇതു ഉപബോധമനസ്സിൽ നമ്മളറിയാതെ തന്നെ ഉണ്ടാകുന്ന ഒരു സ്റ്റേറ്റ് ആണ്. അതുകൊണ്ട് തന്നെ തങ്ങളുടെ മാനസിക നില മറുന്നുണ്ടെന്ന് ഒരാൾക്ക് തിരിച്ചരിയനാകില്ല. തന്നോട് തന്നെ തോനുന്ന വെറുപ്പും, തന്നെ തന്നെ സ്വീകരിക്കാൻ വയ്യാത്ത അവസ്ഥയുമാണിത്. സ്വവർഗ പ്രേമത്തെ (അല്ലെങ്കിൽ LGBTQ ആളുകളെ കുറിച്ചുള്ള) കുറിച്ച് സമൂഹത്തിലെ തെറ്റായ ധാരണകളും, സമവാക്യങ്ങളുമാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് LGBTQ-യിൽപ്പെട്ട ആളുകളെ കൊണ്ടെത്തിക്കുന്നത്. ഒരു പുറത്തു വരൽ (Coming Out) നടത്തിയവർ വരെ ഇത്തരം ഒരു മാനസിക അവസ്ഥയിൽ എത്തിച്ചേരാറുണ്ട്. ആത്മഹത്യ പ്രവണത, ഡിപ്രെഷൻ തുടങ്ങിയ ലക്ഷങ്ങൾ ഇത്തരം ആളുകൾ കാണിക്കുന്നു. അന്തര്‍ഗത സ്വവര്‍ഗഭീതി ഒരു മാനസിക രോഗമല്ല, എന്നാൽ ആത്മഹത്യാ പ്രവണത പോലുള്ള മറ്റു മാനസിക അവസ്ഥകലിലേക്ക്  നയിക്കാവുന്ന ഒരു പ്രധാന കാരണമായി പ്രവർത്തിക്കാം.
Internalized Homophobia Simply put, internalized homophobia happens when LGBQ individuals are subjected to society’s negative perceptions, intolerance and stigmas towards LGBQ people, and as a result, turn those ideas inward believing they are true.It has been defined as ‘the gay person’s direction of negative social attitudes toward the self, leading to a devaluation of the self and resultant internal conflicts and poor self-regard.’ (Meyer and Dean, 1998). Or as “the self-hatred that occurs as a result of being a socially stigmatized person.” (Locke, 1998).

നസിനു സംഭവിച്ചതും ഇതുപോലെ ഒരു സ്വവർഗഭീതിയുടെ അവസ്ഥാന്തരങ്ങളാണ്. ആ ഈദിന്റെ ഏതാനും ദിവസങ്ങൾക്ക് ശേഷം ജൂലൈ 30, 2014 വൈകുന്നേരം 5:30-നു തന്റെ ഫ്ലാറ്റിൽ നിന്ന് നഗ്നനായി ചാടി നാസ് ജീവനൊടുക്കി. നാസ് ഒരു തീരാ വേദനയായി എല്ലാവരുടെയും മനസ്സിൽ അവശേഷിച്ചു. 

    എന്നാൽ മാത്യു വെത്യസ്തനായിരുന്നു. ഇത്തരം സംഭവങ്ങൾ എനി  ഉണ്ടാകരുതെന്നുള്ള ഉറച്ച തീരുമാനം അയാൾക്കുണ്ടായിരുന്നു. നാസിന്റെ മരണശേഷം ഏതാനം ചില മാസത്തിനുള്ളിൽ തന്നെ മാത്യുവും സുഹൃത്തുക്കളും ചേർന്ന് നാസിന്റെ ഓർമക്കായി Naz and  Matt  Foundation - എന്ന സംഘടന രൂപീകരിച്ചു. നാസ്-മാറ്റ്‌ ഫൌണ്ടേഷൻ ഇന്ന് ആധുനിക സമൂഹത്തിലെ സ്വവർഗഭീതി മാറ്റാനായി നിലകൊള്ളുന്നു. ഏപ്രിൽ 2014-ൽ ഹാംപ്സ്റ്റഡിലെ സെമിത്തേരി മുതൽ നാസിനെ അടക്കം ചെയ്ത ബെർമിങ്ങാമം സെമിത്തേരി വരെ Naz  and Matt  ഫൌണ്ടേഷന്റെ നേതൃത്വത്തിൽ മാത്യു നടത്തിയ 'The Journey to Find Acceptance' വൻ  വിജയമായിരുന്നു. രാജ്യാന്തര ടെലിവിഷൻ ചാനലുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ 'നടത്തം' 12,000 യൂറോ സംഭാവനയായി ഫൌണ്ടേഷനു നേടി കൊടുത്തു. ഏതൊരു വെറും നടത്തമായിരുന്നില്ല. 8 ദിവത്തെ യാത്രക്കിടയിൽ സമൂഹത്തിലെ യാഥാസ്ഥിക കുടുംബങ്ങളെയും, മതത്തിലെ ഉന്നത സ്ഥാനീയരെയും ഉൾകൊള്ളിച്ചു തുറന്ന ചർച്ചകൾ സങ്കടിപ്പിക്കുകയുണ്ടായി. കഴിഞ്ഞ മെയിൽ Attitude മാസികയുടെ ആദ്യത്തെ Attitude Pride അവാർഡും നാസ്-മാറ്റ്‌ ഫൌണ്ടേഷനു ലഭിക്കുകയുണ്ടായി.


   Prayers  For Bobby പോലുള്ള സിനിമകളിൽ നമ്മൾ കണ്ടു മറന്ന അതേ കഥകളുടെ തനിയാവർത്തനങ്ങൾ ആണോ ഇതും? അല്ല, നാസിന്റെ മരണത്തിനു പറയുനുള്ളത് വേറൊരു കഥയാണ്. 13-ന്ന്  വർഷം നാസിനോത്തു ജീവിച്ചു എന്നറിഞ്ഞിട്ടും മരണാനന്തര ചടങ്ങിൽ നിന്ന് മാത്യുവിനെ മാറ്റി നിറുത്തി. നാസിന്റെ അമ്മയുടെ അപേക്ഷ പ്രകാരം ചടങ്ങിൽ തനിക്കു യാതൊരു പ്രാമുഖ്യവും വേണ്ട എന്ന് നേരത്തെ തന്നെ മാത്യു നാസിന്റെ കുടുംബത്തിനെ അറിയിച്ചിരുന്നു. സംസ്കാര ചടങ്ങിൽ ഒരു 'സീൻ' ഉണ്ടാക്കരുതെന്നു നാസിന്റെ കുടുംബം മാത്യുവിനെ താക്കീതും ചെയ്തിരുന്നു. വൈകീട്ട് 3:00 മണിക്ക് സെമിത്തേരിയിൽ ആണ് മാത്യുവിനോട് വരാൻ പറഞ്ഞിരുന്നത്. എന്നാൽ പറഞ്ഞ സമയത്തിന് മുനപേ തന്നെ നാസിന്റെ ശവ സംസ്കാരം കഴിഞ്ഞിരുന്നു. മാത്യുവിനെ ഭോതപൂർവ്വം മാറ്റി നിറുത്താനുള്ള ശ്രമമായിരുന്നു നാസിന്റെ കുടുംബംഗങ്ങൾ ചെയ്തത്. അവസാനമായി നാസിനെ കാണാനോ, ഒരു പിടി മണ്ണ് നാസിന്റെ കുടീരത്തിൽ ഇടാനോ നാസിന്റെ കുടുബം അയാളെ അനുവതിച്ചില്ല.
നമ്മുടെ എല്ലാവരുടെയും കണ്ണ് തുറന്നു തന്നെയാണിരിക്കുന്നത്. കാണാനാകുന്നില്ലന്നേയുള്ളൂ 
-ശ്രീ നാരായണ ഗുരു-



മരണം ഉന്നയിക്കുന്ന ചോദ്യങ്ങൾ.

   എന്താണ് നാസിന്റെ മരണത്തിന് ഇത്രയേറെ വെത്യസ്തത? അയാൾ ഒരു ലൈഗീകന്യുനപക്ഷത്തെ പ്രതിനിധാനം ചെയുന്നു എന്നതല്ല, മറിച്ചു  ഈ മരണം നടക്കുന്നത് ആധുനിക 'ഐഡിയൽ സമൂഹത്തിലാണ്' എന്നതിനാലാണ്. ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സ്ഥിതി താരതമ്യം ചെയ്യുമ്പോൾ ലണ്ടൻ നഗരം ഐഡിയൽ സമൂഹമാണ്‌. ലൈംഗീക  ന്യുനപക്ഷ അവകാശങ്ങൾ വർഷങ്ങൾക്കു മുൻപ് തന്നെ ലണ്ടൻ നിയപരമായി അങ്കീകരിച്ചതണ്. ഈയിടെ ആയി സ്വവർഗ ഭീതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ വർധനവുണ്ടെങ്കിലും, ലണ്ടൻ ലൈഗീകന്യുനപക്ഷങ്ങൾക്ക് ജീവിക്കാൻ കഴിയുന്ന നഗരങ്ങളിൽ ഒന്ന് തന്നെ ആണ്. നാസിന്റെജീവിതവും ഐഡിയൽ ആണെന്ന് തന്നെ വേണം പറയാൻ. തൊഴിൽ-ജീവിത രംഗങ്ങളിൽ അയാൾ പൂർണ വിജയമായിരുന്നു. എന്നാൽ നാസിന്റെ ഈ ഐടിയൽ ലോകത്തെ ഒരു നിമിഷം കൊണ്ട് മാറ്റി മറിച്ചത് അയാളുടെ കുടുംബത്തിന്റെ സ്വീകാര്യക്കുറവാണ്. ലണ്ടൻ പോലുള്ള മഹാനഗരങ്ങളിൽ കുടിയേറിയിട്ടും ഏഷ്യൻ കുടുംബങ്ങളിൽ വേരൊഴിയാതെ വളരുന്ന സദാചാരബോതത്തെയാണ് നാസിന്റെ മരണം വെളിപ്പെടുത്തുന്നത്. സംസ്കാരം, മതം എന്നൊക്കെ പല പേരുകളിൽ ഏഷ്യൻ കുടുംബങ്ങൾ മുറുകെ പിടിക്കുന്ന നാറുന്ന പഴഞ്ചൻ വിശ്വാസങ്ങളെയും ഈ മരണം അടിവരയിട്ടു കാണിക്കുന്നുണ്ട്. ഏഷ്യൻ വംശജയായ ആനി  ദേവാനി കൊലപാതകത്തിന് ശേഷം ബ്രിട്ടീഷ്‌-ഏഷ്യൻ ലൈഗീകന്യുനപക്ഷങ്ങളെക്കുറിച്ചുള്ള ചർച്ച ലണ്ടനിൽ സജീവമാകാൻ നാസിന്റെ മരണം കാരണമായി. 

 

കഴിഞ്ഞ ഡിസംബർ 2014-ൽ സ്കൈ ന്യൂസിന്റെ പ്രത്യേക അന്വേഷണങ്ങളിൽ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പുറത്തു വന്നു. പേരു വെളിപ്പെടുത്താത്ത ഒരു പാകിസ്ഥാൻ യുവാവ് ലണ്ടനിലേക്ക് ചേക്കേറിയത് വീട്ടിൽ നിന്നുള്ള ശാരീരിക മാനസിക പീഡനങ്ങൾ സഹിക്കവയ്യാതെ ആണ്. സ്വവർഗ പ്രേമം ഒരു പ്രേതഭാത ആണെന്ന് അന്തമായി വിശ്വസിച്ച അയാളുടെ മതപിതാക്കൾ അയാളെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കൈകളിലും, മറ്റു ശരീര ഭാഗങ്ങളിലും പൊള്ളലേറ്റ് അയാൾ തന്റെ 'പ്രേതഭാത' മാറിയെന്നു കള്ളംപറഞ്ഞ്‌, സ്വതന്ത്രമായി ജീവിക്കാൻ ലണ്ടനിലേക്ക് പലായനം ചെയ്യുകയായിരുന്നു. 
ബ്രിട്ടനിലെ 20% പുരുഷന്മാർ നിർബന്തിത വിവാഹത്തിനു വഴങ്ങാറുണ്ട് അവരിൽ ഭുരിഭാഗവും സ്വവർഗപ്രേമികളാണ്! 
   
   സമൂഹവും, നിയമങ്ങളും, മതവും അവിടെ നിൽകട്ടെ; സ്വയം സ്വീകരിക്കാനാവാതെ ഉഴറുന്ന നമ്മുടെ മക്കളെ, അവരെന്തോ അങ്ങിനെ തന്നെ സ്വീകരിക്കാൻ നമുക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? നാസിന്റെ മരണശേഷം മാറ്റ് (മാത്യു) ചോദിക്കുന്നു 'നിങ്ങളാണ് ഞങ്ങൾക്ക് ജീവൻ നൽകിയത് , എന്തുകൊണ്ട് നിങ്ങൾക്ക് ഞങ്ങളെ സ്വീകരിക്കാനാവുന്നില്ല? നാളെ നിങ്ങളുടെ മകൻ/മകൾ നിങ്ങളോട് താൻ ഗേ/ലെസ്ബിയൻ ആണെന്ന് പറയുമ്പോൾ നിങ്ങൾ എന്തുചെയ്യും?' ആ ചോദ്യം ലണ്ടനിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് വ്യക്തമാണല്ലോ. അതു ലോകത്തുള്ള എല്ലാ മാതാപിതാക്കൾക്കുമുള്ള ചോദ്യമാണ്.  ലൈഗീകചായ്‌വ് ഇന്ത്യയിലും ഒരു വലിയ പ്രശനം തന്നെ ആണ്. മാനുഷിക അവകാശങ്ങൾ ലൈഗീകന്യുനപക്ഷത്തിനു ലഭിക്കാത്തത് മാത്രമല്ല, മറിച്ചു  ലൈഗീകന്യുനപക്ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപെടുന്ന കേസുകളിൽ ഗണ്യമായ വർധനവ്‌ ഉണ്ടായിട്ടുണ്ട്. അവയിൽ ചിലതെങ്കിലും എല്ലാവരും അറിയുകയും ചെയ്തിട്ടുണ്ട്. BCCI മുൻ ചെയർമാൻ എൻ. ശ്രീനിവാസന്റെ മകൻ അശ്വിൻ തന്റെ അച്ഛൻ തന്നെ നിർഭന്ധിത വിവാഹത്തിന് പ്രേരിപിക്കുന്നത് വെളിപ്പെടുത്തിയിരുന്നു. സ്വർഗപ്രേമിയായ ഭാർത്താവിന്റെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത AIIMS ഡോക്ടർ പ്രിയ വേദി എന്നിവ അവയിൽ ചിലതു മാത്രം. സൂക്ഷിച്ചു നിരീക്ഷിച്ചാൽ നാസിമിന്റെ മരണവും ഇവയിൽ നിന്നൊന്നും വിഭിന്നമല്ല. വിട്ടുവീഴ്ച്ചക്ക് തയ്യാറാവാത്ത മാതാപിതാക്കൾ, മുദ്രകുത്തപ്പെടും എന്ന് പേടിക്കുന്ന ഇരകൾ, സമൂഹത്തെയും മതത്തെയും പേടിച്ചു മുറി ജീവിതങ്ങൾ ജീവിക്കുന്നവർ. എത്ര അടച്ചിട്ടും ചോരുന്ന മേൽക്കൂര പുതുക്കിപ്പണിയാതെ നിവർത്തിയില്ല. ഒരു പുതുക്കിപണിയലാണ് നമുക്കിന്നു ആവശ്യം.

 ഒരു 'തീന്മേശ' വിപ്ലവം 

   നിയമപരമായി പൂർണ  സ്വതന്ത്രിയമുണ്ടയിട്ടും നസിനു ഒരു സന്തുഷ്ഠ ജീവിതം നയിക്കാനായില്ല എന്നത് ഒരു വസ്തുത തന്നെയാണ്. ഇന്ത്യയിലെ LGBT അനുബന്ധ ഗ്രൂപ്പുകൾ മുറവിളികൂട്ടുന്ന 377 ബാൻ കൊണ്ട് പ്രത്യേകിച്ച് ഒന്നും തന്നെ ലഭിക്കാൻ പോകുന്നില്ല. ക്ഷേത്രം പണിയുന്നതും, തീൻമേശയിലെ വിഭവങ്ങളും തിരഞ്ഞെടുപ്പ് അജണ്ടയിലുള്ളപ്പോൾ ഒരു പർളിമെന്ററി നീക്കത്തിലൂടെ അത്തരമൊരു നീക്കം അടുത്ത പത്തിരുപതു കൊല്ലത്തേക്ക് പ്രതീക്ഷിക്കേണ്ടതില്ല. ജുഡിഷ്യറിയും ഏറെ കുറേ കൈയ്യൊഴിഞ്ഞ മട്ടാണ്. എനി ഏതിങ്കിലും വിധേന 377 ബാനും ലൈഗീകന്യുനപക്ഷ അവകാശങ്ങൾ സുംരക്ഷികാനുള്ള നിയമവും ഇന്ത്യയിൽ ഉണ്ടായി എന്നിരിക്കട്ടെ.
Section 377. Unnatural offences: Whoever voluntarily has carnal intercourse against the order of nature with any man, woman or animal shall be punished with imprisonment for life, or with imprisonment of either description for term which may extend to ten years, and shall also be liable to fine.
Explanation: Penetration is sufficient to constitute the carnal intercourse necessary to the offense described in this section.
  അപ്പോഴും നമ്മുടെ സമൂഹം ഇതൊന്നും ചെവികൊള്ളണമെന്നില്ല. ലൈഗീകന്യുനപക്ഷ അവകാശങ്ങൾ സുംരക്ഷികാനുള്ള നിയമങ്ങൾ പാസ്സാക്കിയ മറ്റു എല്ലാ രാജ്യങ്ങളിലേയും അവസ്ഥ ഇതു തന്നെ ആയിരുന്നു. ഈയിടെ അമേരിക്കൻ സുപ്രീം കോടതി എല്ലാ അമേരിക്കൻ സ്റ്റേറ്റുകളിലും ലിംഗഭേതമന്യേ വിവാഹം കഴികാനുള്ള അനുമതി നൽകിയിരുന്നു. എന്നാൽ ഈ സെപ്റ്റംബറിൽ മാര്യേജ് ലൈസൻസ് നൽകാൻ കെന്റുക്കിയിലെ ക്ലാർക്ക് കിം ഡേവിസ് വിസമ്മതിച്ചതും വാർത്തയായിരുന്നു. തുടർന്നു ഡേവിസിനെ നിയമ ലങ്കനത്തിനു  കേസെടുത്തു ജയിലിൽ അടച്ചിരുന്നു. താൻ ദൈവത്തിന്റെ നിയമമാണ് പാലിച്ചത് എന്നാണ് ഡേവിസ് പ്രതികരിച്ചത്.


   ഇത്തരം സംഭവങ്ങൾ ഭാവിയിലും ഉണ്ടായേക്കാം. ഇവയൊക്കെ ചൂണ്ടുന്നത് നിയമപരമായ ഒരു വിജയം മാത്രമല്ല ലൈഗീഗ സമത്വത്തിനു വേണ്ടത് എന്നാണ്. ഒരു സാമൂഹിക വിജയമാണ് ഇന്ത്യ പോലുള്ള രാജ്യത്തിന്‌ ആവശ്യം. പത്തുകൊല്ലം മുൻപേ HIV-AIDS-Condom തുടങ്ങിയ വാക്കുകൾ തീന്മേശയിൽ നമുക്ക് സുപരിചിതമായിരുന്നില്ല. എന്നാൽ എന്ന് NACO പോലുള്ള ഗവർമെന്റ്, ഗവർമെന്റ്-ഇതര മറ്റു സഘടനകളുടെയും കൂട്ടായ പരിശ്രമതിലൂടെയാണ് ആ വാക്കുകൾ നമുക്ക് പരിചിതമായത്, എന്നുമാത്രമല്ല എയിഡ്സിനെ കുറിച്ച് സാമൂഹിക അവഭോതം വളർത്തുകയും ചെയ്തു. ലൈഗീകന്യുനപക്ഷ അവകാശങ്ങൾ പോലെയുള്ള സെൻസിറ്റീവ് വിഷയങ്ങളിൽ നമുക്കൊരു  ശക്തമായ നിയമ സംഹിത അല്ല ആദ്യം വേണ്ടത്, മറിച്ചൊരു വ്യക്തമായ സാമൂഹിക ചിന്താഗതിയാണ്. ഇന്ത്യൻ LGBT അസോസിയേഷനുകൾ തങ്ങളുടെ പ്രയോരിറ്റികൾ എന്താണെന്നുള്ളത്തിൽ ഒരു പുനർ ചിന്തനും നടത്തേണ്ടിയിരിക്കുന്നു. മേൽക്കൂര മാറ്റണമെങ്കിൽ പഴയ കഴുക്കോലുകൾ മാറ്റിയേ ആകൂ. ലൈഗീകന്യുനപക്ഷത്തെക്കുറിച്ച് വ്യക്തമായ ധാരണ പോലും ഇന്ത്യൻ സമൂഹത്തിനില്ല. 377-ന്റെ പിന്നിലോടുന്നതിനു പകരം, നകോ-എയിഡ്സ്  കാമ്പെയ്ൻ പോലെ അല്ലെങ്കിൽ അതിനേക്കാൾ ശക്തമായ ഒരു 'മസ്സിവ് കാമ്പെയ്ൻ' ആണ് എന്ന് നമ്മുടെ സമൂഹത്തിനു ആവശ്യം. നിയമ പോരാട്ടത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്ന മിക്ക LGBT അസോസിയേഷനുകളും ഒരു കാര്യം മറക്കുന്നു, തുടങ്ങേണ്ടത് ഓരോ ഇന്ത്യൻ കുടുംബത്തിന്റെയും തീൻ മേശകളിൽ നിന്നാണെന്ന്. അങ്ങനെ എങ്കിൽ ഈ വിഷയം നിയമ കുരുക്കുളുടെ തീർപ്പു മാത്രമായി ഒതുങ്ങില്ല. 

   ബോബിയുടെ അമ്മ Prayers for Bobby എന്ന ചലചിത്രത്തിൽ പറയുന്ന വാക്കുകൾ നമുക്ക് ഓർക്കാം. നമ്മുടെ വീടുകളിലേക്ക് തന്നെ ചേക്കേറാം, അവിടെ നിങ്ങളുടെ മക്കളെ തന്നെ സ്നേഹിക്കാം ജാതിയും, മതവും, സമൂഹവും എന്തിനു ഈ ബ്രഹ്മാണ്ഡം തന്നെ അതിനിടയിൽ വരാതിരിക്കട്ടെ. ഒരു നസിം മഹ്മൂദ് നിങ്ങളുടെ കൂടെയും വീർപ്പു മുട്ടി കഴിയുന്നുണ്ടാവാം. ഇനിയൊരു നസിം മഹ്മൂദും മരിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ഓരോ ആത്മഹത്യയും മരിക്കുന്നവന്റെ  നഷ്ട്ടമല്ല അതു സമൂഹത്തിന്റെ നഷ്ട്ടമാണ്. ഓരോ ആത്മഹത്യയും ഓരോ 'സമൂഹ-കൊലപാതകങ്ങൾ' ആണ്. ആ മരണത്തിനു വായനക്കാരാ, നീയും ഞാനും വരും തലമുറയോട് ഉത്തരം പറയേണ്ടി വരും.

Comments

Popular posts from this blog

The last fight

അവസാനമായി വീണ്ടും ഉളുപ്പില്ലാതെ ഞങ്ങൾ വഴക്കിട്ടു പിരിഞ്ഞു. തീർപ്പ് പറയാതെ, ഉപചാരം പറഞ്ഞൊഴിയാതെ, തിരിഞ്ഞു നോട്ടവും, കണ്ണ് നിറയ്ക്കും വരെ ബസിൽ നിന്ന് നോക്കി നിക്കാതെയുമുള്ള യാത്ര അയപ്പ്. അഞ്ചു വർഷത്തെ പ്രണയം. വഴക്കിട്ടും, പരിഭവിച്ചും, തമ്മിൽ കാണാനുള്ള നീളൻ യാത്രകൾ നിരന്തരം ചെയ്തും ഉണ്ടാക്കിയെടുത്ത പ്രണയം. ഇത്രയധികം ഞാൻ ഒരു കാമുകന് വേണ്ടി യാത്ര ചെയ്തിട്ടില്ല. അവനും അങ്ങനെ തന്നെയാണെന്ന് വേണം പറയാൻ. അപരിചിതമായ പല ബസ്സ് റൂട്ടുകളും ഒരു പക്ഷെ പഠിച്ചെടുത്തു.  കോഴിക്കോട് നിന്ന് പാലക്കാട് ബസ്സ് കേറി അര്യമ്പാവ് ഇറങ്ങി കരിമ്പുഴ വഴി ശ്രീകൃഷ്ണപുരം. ബാപ്പുജി പാർക്ക് കഴിഞ്ഞുള്ള അടുത്ത സ്റ്റോപ്പ്. അവിടെയാണ് ഇറങ്ങേണ്ടത്.  അങ്കമാലി റയിൽവേ സ്റ്റേഷൻ ഇറങ്ങി നേരെ മുന്നിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നിന്ന് കൊരട്ടി ബസ്സ് കേറി ചിറങ്ങര എത്തും മുൻപേ ഇറങ്ങണം. അപ്പോളോ ആശപത്രി കഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ്. ആശുപത്രി വലുതാണ്. ('You won't miss it.') മൈസൂരിൽ ഇറങ്ങി ഒരു uber വിളിച്ചാൽ മതി. കമ്പനിയുടെ ഫസ്റ്റ് ഗേറ്റിൽ നിറുത്തി തരും.  തമ്പുരാൻ മുക്കിൽ ഇറങ്ങി കമ്പനിക്ക് അടുത്തുള്ള വഴിയിലൂടെ ഉള്ളോട്ട് ഒന്ന് നടന്നാൽ

ഒരു ഗ്രൈന്ഡർ ഡേറ്റ്

  ഇന്നലെ ഞാൻ ഒരാളെ ഗ്രൈന്ഡറിൽ പരിചയപ്പെട്ടു. ഞാൻ കാണുന്ന സിനിമകൾ ഒക്കെയും അയാൾ കണ്ടതാണെന്നു പറഞ്ഞപ്പോൾ തന്നെ എനിക്ക് അയാളെ ഇഷ്ട്ടമായതാണ്. പുസ്തകങ്ങൾ പലതും വായിക്കാറുണ്ടെന്നും. മാധവിക്കുട്ടിയെ ഇപ്പോഴും മലയാളികൾക്ക് മനസ്സിലായിട്ടില്ലെന്നും. അതുകൊണ്ടാണ് അവരെക്കുറിച്ചു സിനിമകൾ എടുത്തതെന്നും പറഞ്ഞപ്പോൾ, ഞാൻ മൂളികേട്ടു.  അംഗീകരിച്ചു. ജെ.കെ റൗളിങിന്റെത് ട്രാൻസ് എക്സ്ക്ലൂസീവ് ഫെമിനിസം ആണെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ അത് ഗൂഗിൾ ചെയ്തു നോക്കി. എനിക്കറിയാത്തത് അയാൾക്കറിയുമല്ലോ എന്നാലോചിച്ചു. അയാളുടെ ബുദ്ധിയുടെ എല്ലാ മാനങ്ങളോടും എനിക്ക് അടങ്ങാനാവാത്ത അസൂയ തോന്നി. മങ്ങി പോവാത്ത മൂർച്ചയുള്ള അയാളുടെ മലയാള വാക്കുകളിൽ പലതും ഞാൻ കേട്ടിട്ടില്ല. ഇംഗ്ലീഷിലെ അയാളുടെ വാക്കുകൾ അതിലും കട്ടിയുള്ളതായിരുന്നു. അയാൾ അതൊക്കെയും എന്റെ അടുത്തിരുന്നു പറയണമെന്ന് എനിക്ക് തോന്നി. സിൽവിയ പ്ലാത്തിന്റെ വരികൾ സെക്സിന് ശേഷം വായിച്ചു കേൾപ്പിക്കാമെന്ന് പലപ്പോഴുമായി അയാൾ സത്യം ചെയ്തു. വീട്ടിലേക്കുള്ള വഴി ഞാൻ പല തവണ പറഞ്ഞു കൊടുത്തിട്ടും വരാൻ ഒക്കില്ലെന്ന മുടന്തുന്യായത്തിന്റെ ഒടുവിൽ ഞാൻ അയാളെ നേരിട്ടു വിളിച്ചു. കാണാനുള്ള കൊതികൊണ്ടും, അ

THE ARROW [Love. Pride. Truth.] - Gay Acrobats Create Stunning Visual Art

'The Arrow' is a striking visual representation of a simple story - two male artists who fell in love. From the first time our eyes met, the first embrace, to creating a bond and love that is unbreakable. The video shows two talented men who transform their personal story into an exciting performance to send a powerful message. That we are proud of who we are, the love that we share, and that all love is equal.